Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.J. Joseph

തൊടുപുഴയില്‍ പി.ജെ. ജോസഫ് അങ്കത്തിനിറങ്ങും

തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും തൊടുപുഴയില്‍നിന്നു ജനവിധി തേടുമെന്ന് ഉറപ്പായി.

മകന്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് പി.ജെ. തന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വത്തിന് വിരാമമിട്ടത്.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇദ്ദേഹം മല്‍സരരംഗത്തുവരുന്നത് യുഡിഎഫിന് പൊതുവേ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് വീണ്ടും മല്‍സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

12-ാം തവണയാണ് പി.ജെ. തൊടുപുഴയില്‍നിന്നു നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുന്നത്. അതേ സമയം പാര്‍ട്ടി മല്‍സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാകും ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തുക.

Kerala

യുഡിഎഫ് സെമി ഫൈനല്‍ കടന്നു: പി.ജെ. ജോസഫ്

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യുഡിഎഫ് സെമി ഫൈനല്‍ കടന്നതായും ഫൈനലില്‍ വന്‍ വിജയം കൊയ്യുമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതോടെ വിജയം തൂത്തുവാരുകയായിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. ഈ കേസില്‍ ഇനിയും കൂടുതല്‍ പേര്‍ അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.

District News

യുഡിഎഫ് ഉജ്വലവിജയം നേടും: പി.ജെ. ജോസഫ്

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പി.ജെ. ജോസഫ് എംഎൽഎ. പുറപ്പുഴ ഗവ. എൽപിഎസിലെ ഒന്നാം നന്പർ ബൂത്തിൽ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കാറ്റ് മാറി വീശും. നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

 

District News

ഇടതുസര്‍ക്കാര്‍ ഇടുക്കിയെ തകര്‍ക്കുന്നു: പി.ജെ ജോസഫ്


നെടുങ്കണ്ടം: കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഇടതുസര്‍ക്കാര്‍ ഇടുക്കിയെ തകര്‍ക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെ ഇലക‌്ഷന്‍ പ്രചാരണാര്‍ഥം യുഡിഎഫ് കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പതിനേഴായിരം കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചശേഷം അത് നടപ്പാക്കാതെ ഇടുക്കിയിലെ ജനങ്ങളെ ഈ സര്‍ക്കാര്‍ കബളിപ്പിച്ചു. ശബരിമലയെപ്പോലും കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

local nattuvishesham
യോഗത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ്, അഡ്വ. സേനാപതി വേണു, അഡ്വ. എം.എന്‍. ഗോപി, ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോസ് പൊട്ടംപ്ലാക്കല്‍‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

വർഗീയ അജൻഡ കേരളത്തിൽ അനുവദിക്കില്ല: പി.ജെ. ജോസഫ്

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാൻ മതേതര കേരളം അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.

സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര ബസ്‌സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭയിലോ ഇടതുമുന്നണിയിലൊ ആലോചിക്കാതെ തീരുമാനമെടുത്തത് ദുരൂഹമാണ്.

ഘടകകക്ഷി മന്ത്രിമാരെ ഇരുട്ടിൽ നിർത്തി വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിക്കുന്നതിൽ സിപിഐ പ്രകടിപ്പിച്ച ആശങ്ക ഗൗരവതരമാണ്. ഇടതുമുന്നണിയിൽ ജോസ് കെ. മാണി മാത്രമാണ് പിഎം ശ്രീ പദ്ധതിയെപ്പറ്റി പഠിക്കാതെ സ്വാഗതം ചെയ്തത്.

വന്യജീവി ശല്യം, പട്ടയ പ്രശ്നങ്ങൾ, കാർഷിക മേഖലയുടെ തകർച്ച , ശമ്പളമില്ലാത്ത അധ്യാപകരുടെ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടതുസർക്കാർ വൻ പരാജയമാണ്. ഇടതു സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുളള അഴിമതി ഭരണത്തിനുമെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.

ബഹുജന സംഗമത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി ഏബ്രാഹാം, ഡപ്യൂട്ടി ചെയർമാൻമാരായ ഷെവ. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, ജോസഫ് എം. പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Up